സ്കൂളിൽ "മുഖം മൂടിയ പെണ്ണ്" കയറികുട്ടികളെ അജ്ഞാത മരുന്ന് കുടിപ്പിച്ചതായി പരാതി
അഗത്തി (12/10/2017): ഗവർമെൻറു ജൂനിയർ ബേസിക് സ്കൂളിൾ സെൻററിൽ നിന്നാണു കൗതുകവും ആശങ്കയുളവാക്കുന്നതുമായ വാർത്തയുണ്ടായത്. പിടി പിരീഡ് അധ്യാപികയുടെ അനുവാദത്തോടെ ക്ലാസിലിരിക്കുകയായിരുന്ന മൂന്ന് ആൺകുട്ടികൾക്ക് നേരെ മുഖം മുഴുവൻ മൂടിയ ഒരു സ്ത്രീ കടന്ന് വരികയും മരുന്ന് കുടിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. ഇടയ്ക്ക് ഇടയ്ക്ക് വരുന്ന ആരോഗ്യ വകുപ്പിൻറെ പ്രതിരോധ യജ്ഞ പരിപാടിയാണെന്ന് ധരിച്ച് ഒരു കുട്ടി മരുന്ന് കുടിക്കുകയും മറ്റുള്ള രണ്ട് പേർ മരുന്ന് തുപ്പിക്കളഞ്ഞു എന്നുമാണു കുട്ടികളുടെ മൊഴി. സംഭവത്തിനു പിന്നിൽ വേഷം മാറിയ പുരുഷൻ ആണെന്ന് സംശയിക്കുന്നു. സ്ഥ്ലത്തെ ചില സാമൂഹിക വിരുദ്ധരെ സംശയിച്ചെങ്കിലും പോലീസ് അന്വേഷണം തുടരുന്നു.
സംഭവത്തെക്കുറിച്ച് ഗൗരവമായി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കമ്മ്യൂണിസ്റ്റ് പാർട്ടി, വിദ്യാഭ്യാസ സെക്രട്ടറിയേയും മേധാവിയേയും നേരിൽ കണ്ട് ആവശ്യമുന്നയിച്ചു.
സംഭവത്തെക്കുറിച്ച് ഗൗരവമായി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കമ്മ്യൂണിസ്റ്റ് പാർട്ടി, വിദ്യാഭ്യാസ സെക്രട്ടറിയേയും മേധാവിയേയും നേരിൽ കണ്ട് ആവശ്യമുന്നയിച്ചു.