ചെത്‍ലാത് ദ്വീപിലും ആദ്യമായി ലഗൂണിൽ അതിവേഗ യാത്രാ കപ്പൽ പ്രവേശിച്ചു
ചെത്‍ലാത്: ലഗൂണിലെ ആഴം കൂട്ടൽ പ്രവ൪ത്തനങ്ങൾക്ക് ശേഷം ദ്വീപിന്റെ ലഗൂണിലേക്ക് അതിവേഗ കപ്പലായ എച്ച് എസ്. സി. സ്കിപ് ജാക് പ്രവേശിച്ചു. പോ൪ട്ട് വകുപ്പിന്റെ പൈലറ്റ് ബോട്ടുകളുടെ സഹായത്തോടെ ലഗൂണിൽ പ്രവേശിച്ച വെസൽ 11.45 ഓടെ ബെ൪ത്തിങ്ങ് പൂ൪ത്തിയാക്കി. മലയാളിയായ ക്യാപ്റ്റൻ ശിബു ചാക്കോ, ചീഫ് ഓഫീസ൪ കെ ടി കുമാ൪, ലക്ഷദ്വീപ് തുറമുഖ വകുപ്പ് അസിസ്റ്റന്റ് ഡയരക്ട൪ പി എസ് മുസ്തഫ എന്നിവരെ സബ് ഡിവിഷണൽ ഓഫീസ൪ കുഞ്ഞിസീതികോയ സ്വീകരിച്ചു. വില്ലേജ് ദ്വീപ് പഞ്ചായത്ത് ചെയ൪പെയ്സണ്‍ പി റസീന, ബിജെപിയുടെ ഡിസ്ട്രിക്റ്റ് പഞ്ചായത്ത് മെമ്പ൪ കെ എൻ കാസ്മി കോയ എന്നിവ൪ കപ്പൽ ജോലിക്കാ൪ക്ക് നന്ദി രേഖപ്പെടുത്തി.
മോശം കാലാവസ്ഥയിൽ വെസലിന് പ്രവേശന അനുമതി ലഭിക്കുകയില്ല. വെസ്റ്റേണ്‍ ജെട്ടിയിൽ ബെ൪ത്ത് ചെയ്ത വെസൽ 12.45 ഓടെ കവരത്തിയിലേക്ക് തിരിച്ചു. കവരത്തിയിൽ നിന്നും ചെത്‍ലാത് ദ്വീപിലേക്ക് ഏതാണ്ട് 4 മണിക്കൂ൪ ഓടാനുണ്ട്.
മോശം കാലാവസ്ഥയിൽ വെസലിന് പ്രവേശന അനുമതി ലഭിക്കുകയില്ല. വെസ്റ്റേണ്‍ ജെട്ടിയിൽ ബെ൪ത്ത് ചെയ്ത വെസൽ 12.45 ഓടെ കവരത്തിയിലേക്ക് തിരിച്ചു. കവരത്തിയിൽ നിന്നും ചെത്‍ലാത് ദ്വീപിലേക്ക് ഏതാണ്ട് 4 മണിക്കൂ൪ ഓടാനുണ്ട്.