ലക്ഷദ്വീപിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് എംപി അച്യുതൻ എംപി
തിരുവനന്തപുരം: കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലെ കൽപേനിയിലും ആന്ദ്രോത്തിലും സമാധാനം പുനഃസ്ഥാപിക്കാനും നിരപരാധികളായ സാധാരണക്കാരെ പൊലീസ് പീഡിപ്പിക്കുന്നത് അവസാനിപ്പിക്കാനും അടിയന്തരവും ഫലപ്രദവുമായ നടപടികളെടുക്കണമെന്ന് സിപിഐ രാജ്യസഭാംഗമായ എം പി അച്യുതൻ കേന്ദ്ര ആഭ്യന്തരവകുപ്പു മന്ത്രിയോട് ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പിനെ തുടർന്നു കോൺഗ്രസും എൻസിപി യും തമ്മിലുള്ള തർക്കങ്ങളിലും സംഘട്ടനങ്ങളിലും കല്പേനി, ആന്ദ്രോത്ത് ദ്വീപുകളിൽ നിരവധി പേർക്ക് പരുക്കേറ്റു. അക്രമികൾക്കെതിരെ നടപടി എടുക്കുന്നതിനു പകരം പൊലീസ് നിരപരാധികളെ പീഡിപ്പിക്കുകയാണ്. ഈ രണ്ടു ദ്വീപുകളിലും 144-ാം വകുപ്പനുസരിച്ചു നിരോധനാജ്ഞ ഏർപ്പെടുത്തിയത് സാധാരണക്കാരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. പ്രദേശവാസികൾക്ക് ജോലിക്കു പോകാൻ കഴിയാത്ത അവസ്ഥ നിലവിലുണ്ടെന്നും വ്യാപാരസ്ഥാപനങ്ങളടക്കം അടഞ്ഞുകിടക്കുകയാണെന്നും കത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രത്തിൽ ഭരണം പങ്കിടുന്ന കോൺഗ്രസും എൻസിപിയും ലക്ഷദ്വീപിൽ പരസ്പരം പോരടിക്കുകയാണ്. തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിടുമെന്ന ഭീതിയാണ് ഇരുപാർട്ടികളെയും അക്രമത്തിന്റെ മാർഗ്ഗം അവലംബിക്കാൻ പ്രേരിപ്പിക്കുന്നതെന്നും അച്യുതൻ എംപി അഭിപ്രായപ്പെട്ടു.
തെരഞ്ഞെടുപ്പിനെ തുടർന്നു കോൺഗ്രസും എൻസിപി യും തമ്മിലുള്ള തർക്കങ്ങളിലും സംഘട്ടനങ്ങളിലും കല്പേനി, ആന്ദ്രോത്ത് ദ്വീപുകളിൽ നിരവധി പേർക്ക് പരുക്കേറ്റു. അക്രമികൾക്കെതിരെ നടപടി എടുക്കുന്നതിനു പകരം പൊലീസ് നിരപരാധികളെ പീഡിപ്പിക്കുകയാണ്. ഈ രണ്ടു ദ്വീപുകളിലും 144-ാം വകുപ്പനുസരിച്ചു നിരോധനാജ്ഞ ഏർപ്പെടുത്തിയത് സാധാരണക്കാരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. പ്രദേശവാസികൾക്ക് ജോലിക്കു പോകാൻ കഴിയാത്ത അവസ്ഥ നിലവിലുണ്ടെന്നും വ്യാപാരസ്ഥാപനങ്ങളടക്കം അടഞ്ഞുകിടക്കുകയാണെന്നും കത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രത്തിൽ ഭരണം പങ്കിടുന്ന കോൺഗ്രസും എൻസിപിയും ലക്ഷദ്വീപിൽ പരസ്പരം പോരടിക്കുകയാണ്. തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിടുമെന്ന ഭീതിയാണ് ഇരുപാർട്ടികളെയും അക്രമത്തിന്റെ മാർഗ്ഗം അവലംബിക്കാൻ പ്രേരിപ്പിക്കുന്നതെന്നും അച്യുതൻ എംപി അഭിപ്രായപ്പെട്ടു.