"അഗത്തി പ്രശ്നം" - വാര്‍ത്തയില്‍ യാഥാര്‍ത്ഥ്യമില്ലെന്ന് എന്‍സിപി
അഗത്തി: ഇന്ന് വൈകുന്നേരം അഗത്തിയിലുണ്ടായ അക്രമവാര്‍ത്തകളില്‍ യാഥാര്‍ത്ഥ്യമില്ലെന്ന് എന്‍സിപി. ലക്ഷദ്വീപ് എംപിയെ ക്ഷണിക്കാത്തത് കൊണ്ട് എന്‍സിപി പ്രവര്‍ത്തകര്‍ ഉല്‍ഘാടനവേദി അലങ്കോലമാക്കിയെന്നും അക്രമം കാണിച്ചെന്നുമുള്ള വാര്‍ത്തകള്‍ പര്വ്വതീകരിച്ചുള്ളതാണെന്നും അവര്‍ പ്രതികരിച്ചു. യഥാര്‍ത്ഥത്തില്‍ PYYK സ്കീം പ്രകാരം എന്‍സിപി പണ്ട് കൊണ്ടുവന്ന ജിം ആന്‍ഡ് ഹെല്‍ത്ത് സെന്റര്‍, കോണ്‍ഗ്രസ് പഞ്ചായത്ത്, പുതിയ ബില്‍ഡിങ്ങിലേക്ക് മാറ്റി തങ്ങളുടെ പേരിലാക്കി ഉല്‍ഘാടന മാമാങ്കമുണ്ടാക്കിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് അവര്‍ ആരോപിച്ചു. പുതിയ ബില്‍ഡിങ്ങിലേക്ക് മാറ്റിയത് പ്രശ്നമില്ലെന്നും എന്നാല്‍ അത് കോണ്‍ഗ്രസ് തങ്ങള്‍ കൊണ്ടുവന്നതെന്ന് വരുത്തി തീര്‍ക്കാന്‍ അവരുടെ പേരില്‍ ഉല്‍ഘാടനം ഫലകം വെക്കാനും ശ്രമിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് എന്‍സിപി ഘടകം പ്രസ്താവിച്ചു. ഇതിലേക്ക് എംപിയുടെ പേര് വലിച്ചിഴച്ചത് ബോധപൂര്‍വ്വമെന്നും എന്‍സിപി നേതൃത്വം പ്രതികരിച്ചു.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ടിബറ്റൻ ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ ലക്ഷദ്വീപുകാരിയും
- വെള്ളിയാഴ്ച്ചയിലെ വോട്ടെടുപ്പ് മാറ്റി നിശ്ചയിക്കണം : യൂത്ത് കോൺഗ്രസ്
- എൻവിറോൻമെൻ്റൽ സയൻസിൽ ഡോക്ടറേറ്റ് നേടി നാദിർഷ നവാബ്
- തിരഞ്ഞെടുപ്പ് അടുത്തെത്തി ; ലക്ഷദ്വീപിൽ പെട്രോൾ ഡീസൽ വില കുറച്ചു
- ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു ; ലക്ഷദ്വീപ് ഏപ്രിൽ 19 ന് വിധിയെഴുതും