അഗത്തിയില്‍ എന്‍സിപി അക്രമം
അഗത്തി: തെരെഞ്ഞെടുപ്പ് അടുത്തതോടെ നാട്ടിലെ സമാധാന അന്തരീക്ഷത്തിന് പോറലേല്‍പ്പിച്ച് കൊണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിത്തുടങ്ങി. ഇതില്‍ ആദ്യവാര്‍ത്ത സൃഷ്ടിച്ചത് എന്‍സിപി. ഇന്ന് വൈകുന്നേരം ജെബിഎസ് സെന്റര്‍ കെട്ടിടത്തില്‍ കോണ്‍ഗ്രസ് പഞ്ചായത്ത് പൊതുജനങ്ങള്‍ക്കായി കൊണ്ടുവന്ന ഹെല്‍ത്ത് ആന്‍ഡ് ഫിറ്റ്നസ് സെന്ററിന്റെ ഉല്‍ഘാടനപരിപാടിയില്‍ സ്ഥലത്തുണ്ടായിരുന്ന ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് ക്ഷണമോ മതിയായ പരിഗണനയോ നല്‍കിയില്ല എന്നാരോപിച്ച് എന്‍സിപി പ്രവര്‍ത്തകര്‍ അലങ്കോലമാക്കി. ഉല്‍ഘാടനം നടക്കുന്നതിന് എതാനും മിനിറ്റുകള്‍ക്ക് മുമ്പ് ഫലകം ഇളക്കി മാറ്റി കടലിലെറിഞ്ഞു എന്ന് ദൃസാക്ഷികളെ ഉദ്ധരിച്ച് ഞങ്ങളുടെ ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു. തോരണങ്ങളും അലങ്കാരങ്ങളും നശിപ്പിച്ചു. സംഭവം നടന്ന ഉടനെ സംഭവ സ്ഥലത്തേക്ക് പോലീസും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും കുതിച്ചെത്തി. അപ്പോയേക്കും അക്രമികള്‍ സ്ഥലം വിട്ടിരുന്നു.www.dweepdiary.com
എന്നാല്‍ ഉല്‍ഘാടനം മുന്‍നിശ്ചയിച്ച പ്രകാരം ലക്ഷദ്വീപ് വൈസ് പിസിസി അബ്ദുല്‍ ശുക്കൂര്‍ ടികെ നിര്‍വ്വഹിച്ചു. വില്ലേജ് ചെയര്‍പെയ്സണ്‍ സാജിദ ബീഗം, ഡെപ്യൂട്ടി കളക്ടര്‍ പിസി ഹമീദ്, ഡിപി മെമ്പര്‍ എംഐ ഡില്ഷാദ്, ആറാം വാര്‍ഡ് വിഡിപി മെമ്പര്‍ ഹുസൈന് അലി, സ്ഥലം അസിസ്റ്റന്റ് എഞ്ചിനിയര്‍ മുഹമ്മദ് ഖലീല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
എന്നാല്‍ ഉല്‍ഘാടനം മുന്‍നിശ്ചയിച്ച പ്രകാരം ലക്ഷദ്വീപ് വൈസ് പിസിസി അബ്ദുല്‍ ശുക്കൂര്‍ ടികെ നിര്‍വ്വഹിച്ചു. വില്ലേജ് ചെയര്‍പെയ്സണ്‍ സാജിദ ബീഗം, ഡെപ്യൂട്ടി കളക്ടര്‍ പിസി ഹമീദ്, ഡിപി മെമ്പര്‍ എംഐ ഡില്ഷാദ്, ആറാം വാര്‍ഡ് വിഡിപി മെമ്പര്‍ ഹുസൈന് അലി, സ്ഥലം അസിസ്റ്റന്റ് എഞ്ചിനിയര്‍ മുഹമ്മദ് ഖലീല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ഹംദുള്ളാ സഈദിന് വോട്ട് ചെയ്യാൻ ആഹ്വാനവുമായി രാഹുൽ ഗാന്ധി
- ലക്ഷദ്വീപ് രാഷ്ട്രീയത്തിൽ പുതിയ അടിയൊഴുക്കുകൾക്ക് സാധ്യത
- ഇന്ത്യാ മുന്നണിയെ ശക്തിപ്പെടുത്തുക ; എസ് കെ എസ് എസ് എഫ് കിൽത്താൻ
- മുൻനിര പാർട്ടികളുടെ മോഹന വാഗ്ദാനങ്ങൾ ; വോട്ടായി മാറുമോയെന്ന് കാത്തിരുന്ന് കാണാം
- പിന്തുണ അഭ്യർത്ഥിച്ച് ഫൈസൽ ദുരിതം പറഞ്ഞ് സി.ടി