രക്ഷപ്പെടാൻ ഒരു വഴി തേടി നൂറുകണക്കിന് ദ്വീപുകാർ സ്കാനിംഗ് സെന്ററിൽ..
കേരളത്തിൽ വെള്ളപ്പൊക്കക്കെടുതുയിൽ ലക്ഷക്കണക്കിനാളുകൾ അഭയാർത്ഥി ക്യാമ്പുകളിലും വെള്ളം കേറിയ പ്രദേശങ്ങളിൽ ഒറ്റപ്പെട്ടും കിടക്കുമ്പോൾ എങ്ങിനെയെങ്കിലും നാട്ടിലെത്താൻ ലക്ഷദ്വീപുകാരായ വിദ്യാർത്ഥികളും അല്ലാത്തവരുമായ നൂറു കണക്കിനാളുകൾ സ്കാനിംഗ് സെൻററിൽ തടിച്ച് കുടിയിരിക്കുന്നു. കേരളത്തിലെ പല ദിക്കുകളിൽ നിന്നും സൗജന്യമായി യാത്ര ചെയ്താണ് എറണാകുളത്തെത്തിയത് എന്നും എന്നാൽ ഈ പ്രളയക്കെടുതിയിലും ലക്ഷദ്വീപുകാർ അവരുടെ കപ്പലിൽ കേറാൻ പറ്റാതെ കുടുങ്ങിക്കിടക്കുന്നത് നിർഭാഗ്യകരമാണെന്നും
അധകൃതർ ഒരു വഴി കണ്ടത്തും എന്ന് തന്നെയാണ് തങ്ങളുടെ പ്രതീക്ഷയെന്നും സ്കാനിംഗ് സെന്ററിൽ കാത്തു നിൽക്കുന്നവരിൽ ഒരാളായ നജ്മുദ്ദിൻ കെ.കെ ദ്വീപ് ഡയറിയോട് പറഞ്ഞു...