വിവാദമായ സയൻസ് ആൻഡ് ടെക്നോളജി തൊഴിൽ വിജ്ഞാപനം പിൻവലിച്ചു.
കവരത്തി- സയൻസ് ആൻഡ് ടെക്ക്നോളജി ഡിപാർട്മെന്റ് 15.12.2017 ന് പുറത്തിറക്കിയ ലക്ഷദ്വീപ് സ്വദേശികൾ മാത്രം അപേക്ഷിക്കുക എന്ന വാക്യം ഒഴിവാക്കിയ തൊഴിൽ വിജ്ഞാപനം പിൻവലിച്ചു. സമൂഹ മാധ്യമങ്ങളിൽ ചർച്ചയായ ഈ വിഷയത്തിൽ എല്‍.എസ്.എ പ്രവർത്തകർക്ക് വിജ്ഞാപനം പിൻവലിക്കുമെന്നുള്ള ഉറപ്പ് നേരത്തെ തന്നെ അഡ്മനിസ്ട്രേറ്റര്‍ നൽകിയിരുന്നു. എല്‍.എസ്.എ എന്നും ലക്ഷദ്വീപുകാർക്കൊപ്പമുണ്ടെന്നും അഡ്മിനിസ്ട്രേറ്ററോടും വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഹംസ സാറിനോടും ലക്ഷദ്വീപ് എം.പി പി.പി മുഹമ്മദ് ഫൈസലിനോടും പ്രത്യേകം കടപ്പെട്ടിട്ടുണ്ടെന്നും എല്‍.എസ്.എ പ്രവർത്തകൻ ശ്രീ താരീഖ് അസീസ് ദ്വീപ് ഡയറിയോട് പറഞ്ഞു. പ്രസ്തുത വിഷയത്തില്‍ ചെത്ത്ലാത്തില്‍ നിന്നുള്ള ഡി.പി.മെമ്പര്‍ ശ്രീ.കെ.എന്‍.കാസ്മിക്കോയയും കില്‍ത്താന്‍ ദ്വീപ് മുന്‍ ഡി.പി മെമ്പര്‍ ശ്രീ.ചമയം ഹാജാഹുസൈനും ശക്തമായി ഇടപെട്ടിരുന്നു.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- അമിനിയിൽ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു
- ഹംദുള്ളാ സഈദ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
- അഗത്തിയിൽ ഗൈനക്കോളജിസ്റ്റ് ഉൾപ്പെടെയുള്ള സ്പെഷ്യലിസ്റ്റുകളെ നിയമിക്കണം ; എൻ സി പി (എസ് )
- എൻ സി പി (എസ് ) സ്ഥാനാർത്ഥി പി പി മുഹമ്മദ് ഫൈസൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
- യൂസുഫ് സഖാഫി ബി ജെ പി - എൻ സി പി ( അജിത് പവാർ ) സഖ്യ സ്ഥാനാർത്ഥി; ലക്ഷദ്വീപ് രാഷ്ട്രീയത്തിൽ വഴിത്തിരിവുകൾ