പീഡന പ്രതികളെ കവരത്തിയിലെത്തിച്ചു- ഇന്ന് കോടതിയില്‍ ഹാജരാക്കും
കവരത്തി(18.02.17):- ചെത്ത്ലാത്ത് ദ്വീപില്‍ ഭിന്നശേഷിയുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികളെ കവരത്തിയിലെത്തിച്ചു. ജാഫര്‍, താജില്‍, അബൂതാഹിര്‍, സക്കീര്‍(അഗത്തി), നാസര്‍(കടമത്ത്) എന്നിവരാണ് പ്രതികള്‍. എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ഐസ്ക്രീമും മിഠായിയും കൊടുത്ത് പ്രലോഭിപ്പിച്ച് ഇവര്‍ നിരന്തരം പീഡനം നടത്തിവരികയായിരുന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് എസ്.ഐ.അമീര്‍ ബിന്‍ മുഹമ്മദിന്റെ നേതൃത്വത്തിലാണ് പ്രതികളെ വലയിലാക്കിയത്. പ്രതികളില്‍ മൂന്ന് പേര് വിവാഹിതരാണ്.
ചെത്ത്ലാത്തില് നിന്ന് ഇവരെ വെസ്സല്‍ വഴി കവരത്തിയിലെത്തിക്കുകയായിരുന്നു. നാസര്‍ എന്ന പ്രതി കടമത്തില്‍ നിന്ന് അറസ്റ്റ് ചെയ്ത് ഇതേ വെസ്സലില്‍ കൊണ്ട വന്നു. സബ് ഇന്‍സ്പെക്ടര്‍ അമീര്‍ ബിന്‍ മുഹമ്മദ് തന്നെയായിരുന്നു പ്രതികളുടെ എസ്കോര്‍ട്ട്. പോക്സോ (Protection of Children against sexual offences) നിയമത്തിന്റെ പരിധിയില്‍ വരുന്ന കേസായതിനാല്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ സാധ്യതയില്ല. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ചെത്ത്ലാത്തില് നിന്ന് ഇവരെ വെസ്സല്‍ വഴി കവരത്തിയിലെത്തിക്കുകയായിരുന്നു. നാസര്‍ എന്ന പ്രതി കടമത്തില്‍ നിന്ന് അറസ്റ്റ് ചെയ്ത് ഇതേ വെസ്സലില്‍ കൊണ്ട വന്നു. സബ് ഇന്‍സ്പെക്ടര്‍ അമീര്‍ ബിന്‍ മുഹമ്മദ് തന്നെയായിരുന്നു പ്രതികളുടെ എസ്കോര്‍ട്ട്. പോക്സോ (Protection of Children against sexual offences) നിയമത്തിന്റെ പരിധിയില്‍ വരുന്ന കേസായതിനാല്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ സാധ്യതയില്ല. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ലക്ഷദ്വീപിൽ വോട്ടിംഗ് അവസാനിച്ചു ; 84 ശതമാനം പോളിംഗ് രേഖപ്പെടുത്തി
- ലക്ഷദ്വീപിൽ രാത്രി വൈകിയും പോളിംഗ് തുടരുന്നു; പത്ത് മണി വരെ നീളും
- ഫ്ളവേഴ്സ് ഒരു കോടിയിൽ ഇന്ന് രാത്രി ഉമ്മർ ഫാറൂഖ്
- മുഹമ്മദ് ഫൈസലിന് വോട്ടഭ്യർത്ഥിച്ച് എൻ സി പി (എസ് ) ദേശീയ നേതാവ് സുപ്രിയ സുലെ
- ഹംദുള്ളാ സഈദിന് വോട്ട് ചെയ്യാൻ ആഹ്വാനവുമായി രാഹുൽ ഗാന്ധി