ലക്ഷദ്വീപിലെ പെണ്‍കുട്ടികള്‍ക്കെതിരെ കേരളത്തിലെ ഒരു പ്രാദേശിക പത്രം- ഞെട്ടലോടെ രക്ഷിതാക്കള്‍
കൊച്ചി(25.7.16):- ഹോം സ്റ്റേയുടെ മറവില്‍ ലക്ഷദ്വീപിലെ പെണ്‍കുട്ടികളെ കൊണ്ട് വന്ന് അനാശാസ്യം നടത്തുന്നതായി അധികം പ്രചാര മില്ലാത്ത എറണാകുളത്തെ ഒരു പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്യതത് ഞെട്ടലോടെയാണ് ദ്വീപുകാര്‍ വായിച്ചത്. സംഭവത്തിന്റെ നിജസ്ഥിതി അറിയേണ്ടതിന്റെ ആവശ്യകത വളരെ വലുതാണ്. ദ്വീപില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ ഉന്നത വിദ്യാഭ്യാസത്തിനായി കേരളക്കരയിലെ പല ഹോസ്റ്റലുകളിലും താമസിക്കുന്നു. ഇത്തരം വാര്‍ത്തകള്‍ രക്ഷിതാക്കളുടെ ഉറക്കം കെടുത്തുകയാണ്.
ഈ വാര്‍ത്ത മറ്റ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി കാണുന്നില്ല. ഈ മാസം 16 ആം തിയതിക്കുള്ള പത്രത്തിലാണ് വാര്‍ത്ത വളരെ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്യുന്നത്. പത്രത്തിന്റെ പേര് വ്യക്തമല്ല. ലക്ഷദ്വീപ് ഭരണ കൂടം ഈ വാര്‍ത്തയെ വളരെ ഗൗരവമായി എടുക്കേണ്ടതുണ്ട്. കൂടാതെ വാര്‍ത്തയുടെ യഥാര്‍ത്ത ഉറവിടം എത്രയും വേഗം കണ്ടെത്തണം. വാര്‍ത്ത അടിസ്ഥാന രഹിതമാണെങ്കില്‍ പത്രത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കണം. ഇതിനു വേണ്ടി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ രാഷ്ട്രീയ നേതാക്കള്‍, വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍, വനിതാ സംഘടനകള്‍ എന്നിവര്‍ രംഗത്തിറങ്ങേണ്ടതുണ്ട്.
ഈ വാര്‍ത്ത മറ്റ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി കാണുന്നില്ല. ഈ മാസം 16 ആം തിയതിക്കുള്ള പത്രത്തിലാണ് വാര്‍ത്ത വളരെ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്യുന്നത്. പത്രത്തിന്റെ പേര് വ്യക്തമല്ല. ലക്ഷദ്വീപ് ഭരണ കൂടം ഈ വാര്‍ത്തയെ വളരെ ഗൗരവമായി എടുക്കേണ്ടതുണ്ട്. കൂടാതെ വാര്‍ത്തയുടെ യഥാര്‍ത്ത ഉറവിടം എത്രയും വേഗം കണ്ടെത്തണം. വാര്‍ത്ത അടിസ്ഥാന രഹിതമാണെങ്കില്‍ പത്രത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കണം. ഇതിനു വേണ്ടി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ രാഷ്ട്രീയ നേതാക്കള്‍, വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍, വനിതാ സംഘടനകള്‍ എന്നിവര്‍ രംഗത്തിറങ്ങേണ്ടതുണ്ട്.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ഹംദുള്ളാ സഈദിന് വോട്ട് ചെയ്യാൻ ആഹ്വാനവുമായി രാഹുൽ ഗാന്ധി
- ലക്ഷദ്വീപ് രാഷ്ട്രീയത്തിൽ പുതിയ അടിയൊഴുക്കുകൾക്ക് സാധ്യത
- ഇന്ത്യാ മുന്നണിയെ ശക്തിപ്പെടുത്തുക ; എസ് കെ എസ് എസ് എഫ് കിൽത്താൻ
- മുൻനിര പാർട്ടികളുടെ മോഹന വാഗ്ദാനങ്ങൾ ; വോട്ടായി മാറുമോയെന്ന് കാത്തിരുന്ന് കാണാം
- പിന്തുണ അഭ്യർത്ഥിച്ച് ഫൈസൽ ദുരിതം പറഞ്ഞ് സി.ടി