കോവിഡ് വാക്സിൻ പാഴാക്കി സംസ്ഥാനങ്ങൾ - ഒരു തുള്ളി പോലും കളയാതെ ലക്ഷദ്വീപും കേരളവും
ന്യൂഡല്‍ഹി: കോവിഡിനെ തുരത്താന്‍ രാജ്യമൊട്ടുക്കെ പൊരുതുമ്പോൾ ചില സംസ്ഥാനങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ അത്ര ശുഭകരമല്ല. വാക്സിന് ക്ഷാമം രാജ്യത്ത് രൂക്ഷമായ സാഹചര്യത്തില്‍ പലസംസ്ഥാനങ്ങളും വാക്സിന് പാഴാക്കിയെന്ന് റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. വിവരാവകാശ അപേക്ഷയിലാണ് ഈ വിവരങ്ങള്‍ ലഭിച്ചത്.
ഈ മാസം 11വരെയുള്ള കണക്കനുസരിച്ച് വിവിധ സംസ്ഥാനങ്ങള്‍ പത്തുകോടി ഡോസ് വാക്സിന് ഉപയോഗപ്പെടുത്തിയപ്പോള്‍ പാഴാക്കിയത് 44 ലക്ഷം ഡോസാണത്രെ.
12.10 ശതമാനം ഡോസ് പാഴാക്കിയ തമിഴ്നാട്ടിലാണ് ഏറ്റവും മുന്നില്‍. തൊട്ടു പിന്നില്‍ ഹരിയാന (9.74), പഞ്ചാബ് (8.12), മണിപ്പൂര്‍ (7.8), തെലങ്കാന (7.55) എന്നീ സംസ്ഥാനങ്ങളുമുണ്ട്. ഒരു തുള്ളി വാക്സിന് പോലും പാഴാക്കാത്ത സംസ്ഥാനങ്ങളുടെ പട്ടികയിലാണ് ലക്ഷദ്വീപും കേരളവും. പശ്ചിമ ബംഗാള്‍, ഹിമാചല്‍, മിസോറാം, ഗോവ, ദാമന്‍ ദിയു, ആന്‍ഡമാൻ എന്നിവിടങ്ങളിലും വാക്സിന് പാഴാക്കലുണ്ടായില്ല.
ഒരു കുപ്പിയില്‍ പത്തുപേര്‍ക്ക് നല്‍കാനുള്ള വാക്സിനുണ്ടാകും. പത്ത് പേര് വാക്സിനെടുക്കാന്‍ ഒരുമിച്ചുണ്ടാകാത്ത സന്ദര്‍ഭങ്ങളില്‍ വാക്സിന് കുപ്പി പൊട്ടിച്ച് മൂന്നോ നാലോ പേര്‍ക്ക് നല്‍കിയശേഷം ബാക്കിയുള്ളത് പാഴാവുകയാണ് ചെയ്യുന്നത്.
കടപ്പാട്: മാധ്യമം
ഈ മാസം 11വരെയുള്ള കണക്കനുസരിച്ച് വിവിധ സംസ്ഥാനങ്ങള്‍ പത്തുകോടി ഡോസ് വാക്സിന് ഉപയോഗപ്പെടുത്തിയപ്പോള്‍ പാഴാക്കിയത് 44 ലക്ഷം ഡോസാണത്രെ.
12.10 ശതമാനം ഡോസ് പാഴാക്കിയ തമിഴ്നാട്ടിലാണ് ഏറ്റവും മുന്നില്‍. തൊട്ടു പിന്നില്‍ ഹരിയാന (9.74), പഞ്ചാബ് (8.12), മണിപ്പൂര്‍ (7.8), തെലങ്കാന (7.55) എന്നീ സംസ്ഥാനങ്ങളുമുണ്ട്. ഒരു തുള്ളി വാക്സിന് പോലും പാഴാക്കാത്ത സംസ്ഥാനങ്ങളുടെ പട്ടികയിലാണ് ലക്ഷദ്വീപും കേരളവും. പശ്ചിമ ബംഗാള്‍, ഹിമാചല്‍, മിസോറാം, ഗോവ, ദാമന്‍ ദിയു, ആന്‍ഡമാൻ എന്നിവിടങ്ങളിലും വാക്സിന് പാഴാക്കലുണ്ടായില്ല.
ഒരു കുപ്പിയില്‍ പത്തുപേര്‍ക്ക് നല്‍കാനുള്ള വാക്സിനുണ്ടാകും. പത്ത് പേര് വാക്സിനെടുക്കാന്‍ ഒരുമിച്ചുണ്ടാകാത്ത സന്ദര്‍ഭങ്ങളില്‍ വാക്സിന് കുപ്പി പൊട്ടിച്ച് മൂന്നോ നാലോ പേര്‍ക്ക് നല്‍കിയശേഷം ബാക്കിയുള്ളത് പാഴാവുകയാണ് ചെയ്യുന്നത്.
കടപ്പാട്: മാധ്യമം
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ഗവണ്മെന്റ് ആശുപത്രിയിൽ ചികിത്സക്ക് ആഭാ കാർഡ് നിർബന്ധമില്ലെന്ന് വിവരവകാശ രേഖ
- സി പി ഐ കൽപ്പേനി ആരോഗ്യ കേന്ദ്രത്തിലേക്ക് ധർണ്ണ നടത്തി
- മിനിക്കോയ് ആശുപത്രിയിൽ ചികിത്സാ അനാസ്ഥ നേരിട്ട് യുവതി ; ഭർത്താവ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് പരാതി നൽകി
- കോവിഡ് പ്രോട്ടോക്കോൾ പരിഷ്കരിച്ചു
- സാന്ത്വനത്തിൻ്റെ സഹായം പ്രതീക്ഷിച്ച് ഇശൽ മറിയം - വേണ്ടത് 16 കോടിയിലധികം തുക