ഹംദുള്ള സയീദിന്റെ നാക്ക് പിഴ വാര്‍ത്തയാക്കിയ മാധ്യമത്തിനെതിരെ ശക്തമായ ഭാഷയില്‍ ലക്ഷദ്വീപ് കോണ്‍ഗ്രസ്സ്
കടമത്ത്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെക്കുറിച്ച് നടത്തിയ പരാമർശം മാധ്യമത്തെ ഉദ്ധരിച്ച് ദ്വീപ് ഡയറി ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ നാക്ക് പിഴ മറ്റൊരര്‍ത്ഥത്തില്‍ വാര്‍ത്തയാക്കിയതിനെതിരെ ലക്ഷദ്വീപ് ടെറിട്ടോറിയല്‍ കോണ്‍ഗ്രസ്സ് ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. മാധ്യമത്തില്‍ തന്നെയാണ് വിശദീകരണ കുറിപ്പും നല്‍കിയത്. രണ്ടാം പഞ്ചവല്‍സര പദ്ധതിക്കാലത്ത് രാജ്യം കടുത്ത വറുതിയിലായിരുന്നപ്പോള് അത് തരണം ചെയ്യാന്‍ വേണ്ടി നെഹറു ചെയ്ത പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിക്കുകയായിരുന്നു ഹംദുള്ള സയീദ് എന്നും എന്നാല്‍ രാഷ്ട്രീയ ഉദ്ദേശ്യം വെച്ച് കൊണ്ട് വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നു എന്നും ലക്ഷദ്വീപ് ടെറിട്ടോറിയല്‍ കോണ്‍ഗ്രസ്സ് പ്രസ്താവിച്ചു.
അനുബന്ധ വാര്‍ത്ത: പ്രസംഗത്തിൽ നെഹ്റുവിനെ അധിക്ഷേപിച്ചു എന്നാരോപണം - ഹംദുള്ള സയീദിനെതിരെ മറുപക്ഷം
അനുബന്ധ വാര്‍ത്ത: പ്രസംഗത്തിൽ നെഹ്റുവിനെ അധിക്ഷേപിച്ചു എന്നാരോപണം - ഹംദുള്ള സയീദിനെതിരെ മറുപക്ഷം
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ലക്ഷദ്വീപിൽ വോട്ടിംഗ് അവസാനിച്ചു ; 84 ശതമാനം പോളിംഗ് രേഖപ്പെടുത്തി
- ലക്ഷദ്വീപിൽ രാത്രി വൈകിയും പോളിംഗ് തുടരുന്നു; പത്ത് മണി വരെ നീളും
- മുഹമ്മദ് ഫൈസലിന് വോട്ടഭ്യർത്ഥിച്ച് എൻ സി പി (എസ് ) ദേശീയ നേതാവ് സുപ്രിയ സുലെ
- ഹംദുള്ളാ സഈദിന് വോട്ട് ചെയ്യാൻ ആഹ്വാനവുമായി രാഹുൽ ഗാന്ധി
- ലക്ഷദ്വീപ് രാഷ്ട്രീയത്തിൽ പുതിയ അടിയൊഴുക്കുകൾക്ക് സാധ്യത